ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2009

പുഞ്ചിരി

പുഞ്ചിരി

വഴിയില്‍ ഒരു പരിചയക്കാരനെ കണ്ടു;
ചിരിച്ചില്ല.
' ഹൊ, മഹത്തായ ഒരു ചിരി ലാഭിച്ചു' എന്നു
മനസ്സില്‍ പറഞ്ഞു
വീട്ടിലെത്തിയപ്പോള്‍ ലാഭിക്കപ്പെട്ട പുഞ്ചിരികള്‍
അനേകമുണ്ടായിരുന്നു.
ഓരോന്നിനെയായി പുറത്തെടുത്തു കഴുത്തു ഞെരിച്ചു കൊന്നു.
അതിനു ശേഷം ഊറിവന്ന ചിരിയും ചിന്തയും കണ്ണീരുമെല്ലാം
ചതുരദര്‍ശനത്തിലേക്കു ചാലിട്ടു.

3 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. കണ്ണീരും പുഞ്ചിരിയും ചിന്താധാരയും ചാനലുകള്‍ നിശ്ചയിക്കുന്ന കാലഘട്ടത്തില്‍
    വിഢിമാനേ നിന്‍റെ വാക്കുകള്‍ ഒരുമുഴം മുന്‍പേ എറിഞ്ഞവ .... !!!

    പട്ടിയുടെ പ്രവേഗം രണ്ട് മുഴം/നിമിഷം ....
    വടി ഇപ്പോളും ലക്ഷ്യം കണ്ടില്ല ....

    പുഞ്ചിരിപൂന്തോട്ടങ്ങള്‍ നിറഞ്ഞ ഒരു നവലോകം സ്വപ്നം കണ്ട്കൊണ്ട് ....

    മറുപടിഇല്ലാതാക്കൂ