ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2009

പുഞ്ചിരി

പുഞ്ചിരി

വഴിയില്‍ ഒരു പരിചയക്കാരനെ കണ്ടു;
ചിരിച്ചില്ല.
' ഹൊ, മഹത്തായ ഒരു ചിരി ലാഭിച്ചു' എന്നു
മനസ്സില്‍ പറഞ്ഞു
വീട്ടിലെത്തിയപ്പോള്‍ ലാഭിക്കപ്പെട്ട പുഞ്ചിരികള്‍
അനേകമുണ്ടായിരുന്നു.
ഓരോന്നിനെയായി പുറത്തെടുത്തു കഴുത്തു ഞെരിച്ചു കൊന്നു.
അതിനു ശേഷം ഊറിവന്ന ചിരിയും ചിന്തയും കണ്ണീരുമെല്ലാം
ചതുരദര്‍ശനത്തിലേക്കു ചാലിട്ടു.