ചൊവ്വാഴ്ച, ജൂൺ 28, 2011

പഠിക്കാത്തവർ

പഠിക്കാത്തവ

വെള്ളയടിച്ച കുഴിമാടങ്ങക്ക്

വാണിഭക്കാരുടെ സ്വരമായിരുന്നു.

നന്മകക്ക് ദാനം ലഭിച്ച പൂവീകസ്വത്തി

പുതിയ ചന്തക പടുത്തുയത്തി

അവ ലേലം വിളിച്ചു.

‘ ആക്കും വരാം ആക്കും വരാം

നൂറടച്ചാ ഒന്ന് ! നൂറടച്ചാ ഒന്ന്

നേരെയുയന്ന ചൂണ്ടു വിരലുകളെ ഒടിച്ചമത്തി

അവ ആക്രോശിച്ചു.

‘പാപികക്കു വേണ്ടി ജീവ ത്യജിച്ചവന്റെ ഇടയരെ

ആരും ത്യാഗം പഠിപ്പിക്കേണ്ടതില്ല ’

കറുപ്പടിച്ച കുഴിമാടങ്ങക്ക്

വാണിഭക്കാരുടെ സ്വരമായിരുന്നു.

കണ്ണുക കെട്ടി

നീതീയും അനീതിയും തൂക്കി നോക്കി വിധി പറയേണ്ടവ

കണ്ണുക തുറന്ന്

നഷ്ടക്കണക്കുക വായിച്ച് കണ്ണീരൊഴുക്കി.

‘കച്ചവടം എപ്പോഴും ലാഭത്തിന്

പണമുള്ളവ പഠിക്കട്ടെ !

പണമില്ലാത്തവ ഭൂതവും ഭാവിയും വത്തമാനവും

പണയം വെച്ച് പണമുണ്ടാക്കട്ടെ. ’

നേരെയുയന്ന ചൂണ്ടു വിരലുകളെ ഒടിച്ചമത്തി

അവ ആക്രോശിച്ചു.

‘ന്യായം പഠിച്ച സവ്വന്യായാധിപരെ

ആരും ന്യായം പഠിപ്പിക്കേണ്ടതില്ല. ’

ണ്ണങ്ങളടിച്ച കുഴിമാടങ്ങക്ക്

വാണിഭക്കാരുടെ സ്വരമായിരുന്നു.

‘പണത്തിനു മീതെ വോട്ടും പറക്കില്ല.

ഇനി ഞങ്ങക്കൊന്നും ചെയ്യാനില്ല

കറുപ്പുകളും വെളുപ്പുകളും ചേന്ന് തീരുമാനിക്കട്ടെ.’

നേരെയുയന്ന ചൂണ്ടു വിരലുകളെ ഒടിച്ചമത്തി

അവ ആക്രോശിച്ചു.

‘നിങ്ങ തോളിലേറ്റിയവരെ

നിങ്ങ തിരുത്തേണ്ടതില്ല.’

രക്തം തിളയ്ക്കുന്നവക്ക്

എന്നും എവിടേയും എപ്പോഴും

ഒരേ സ്വരമായിരുന്നു.

‘സ്വാതന്ത്ര്യം സമത്വം ജനാധിപത്യം

സ്വാതന്ത്ര്യം സമത്വം ജനാധിപത്യം’

വടിയും വെടിയുമേറ്റ്

നുറുങ്ങുന്ന എല്ലുകക്കും പൊലിയുന്ന ജീവനും മീതെ

അവരുടെ മുഷ്ടികളുയന്നു.

ഉയരും ഞങ്ങ നാടാകെ

തിരുത്തും ,പഠിപ്പിക്കും നിങ്ങളെയാകെ.

രണ്ടക്ഷരക്കാരന്റെ ചന്തയി

ചൂണ്ട രണ്ടു വഷം രാവി

ചെറിയ മീനെയിട്ട് വലിയ മീനിനെ തുമ്പത്ത് കോത്തവ

ശീതീകരിച്ച മുറിയി ഹാംബ ചവച്ചിരുന്ന്

വീണ്ടും ചിരിച്ചു.

‘ഡേട്ടി ഫെല്ലോസ്…

ഇനിയുമൊന്നും പഠിച്ചിട്ടില്ല.’

തിങ്കളാഴ്‌ച, ജൂൺ 20, 2011

ആണത്തം

ആദ്യം താടിയും മീശയും വടിച്ചു.

ഏഴുദിവസം ഹോര്‍മോണ്‍ കുത്തിവെപ്പ്

മുടിയും മുലയും വളര്‍ന്നു.

മഷി നീട്ടി കണ്ണെഴുതി.

ശേഷം കവിതയെഴുതി അലസമായി വലിച്ചിട്ടു.

പ്രതീക്ഷിച്ച പോലെ

ഗുരുകാരണവന്മാരുടെ അനുഗ്രഹസ്പര്‍ശം

അഭിനന്ദികളുടെ ലാലാപ്രവാഹം

ഇപ്പോഴും അങ്ങിനെ തന്നെ..

പക്ഷെ രണ്ടു ദിവസമായി

ഒരു താടിക്കാരന്‍ രാവണന്‍ ചുറ്റി നടക്കുന്നു.

'എടാ...ഇതു നീയായിരുന്നോ !'

താടിക്കു പിന്നിലെ പെണ്‍രൂപം തിരിച്ചറിഞ്ഞു.

പഴയ ബ്ലോഗി സുഹൃത്ത്.

'ഇപ്പോള്‍ ഇതാണു രൂപം'

അവള്‍ താടി തടവി ചിരിച്ചു.

മൂലയില്‍ ആരും കാണാതെ അന്ത്യശ്വാസം വലിക്കുന്ന

തന്റെ  കവിതയുടെ നിറുകയില്‍ തലോടി അവള്‍ വീണ്ടും ചിരിച്ചു:

' പക്ഷെ ഈ ചാവിന്

ഒരാണത്തമുണ്ട് !'